2011, ജൂൺ 18, ശനിയാഴ്‌ച

ഓർമയുടെ തന്ത!


പത്തു മാസം കഴിഞ്ഞതറിഞ്ഞീല………
വിരഹബീജം വഹിച്ചു നടന്നു ഞാൻ!
ആരോഗ്യമൊക്കെയും ഊറ്റികുടിച്ചിട്ടു-
പിള്ളയായുള്ളിൽ വളർന്നു! തളർന്നു ഞാൻ!
ആയിരമോർമകൾ പേറിടും രാത്രിയിൽ,
ചാപ്പിള്ളയുച്ചത്തിലലറിക്കരഞ്ഞുവോ?
പേറ്റുനോവിന്റെ,കനമുള്ള വേളയിൽ,
കണ്ണുനീർ മാത്രം ചുരത്തിക്കൊടുത്തു ഞാൻ!
എന്തിനോ വേണ്ടിയെൻ ഓർമകൾ പിന്നെയും ,
അലറിക്കരഞ്ഞു - വിളിച്ചുണർത്തുന്നിതാ……
നോവും , ഈ ഭാരവും , തള്ളയ്ക്കു മാത്രമോ?
ഹേതുവാം തന്ത, കഥയിതെന്തറിഞ്ഞൂ?