2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

ശ്രീരാഗം 


കണ്ണീരിന്‍ നനവില്‍ മരവിച്ച ഹൃദയതിനന്നു നീ,
പ്രണയമാം ജീവിത ചൂട് തന്നു.
വേദനയിലമരുന്ന സ്വപ്നങ്ങളൊക്കെയും 
നിന്റെ സ്പര്‍ശനിമിഷത്തില്‍‍  കരിഞ്ഞു തീര്‍ന്നു.
കനലില്‍ ജ്വലിച്ചയെന്‍ നിനവുകള്‍ക്കു ജീവനായ് ,
പുതു നിശ്വാസത്തിന് തണുപ്പ് നല്കി !

എന്താണു പ്രണയമെന്നാദ്യം  പഠിപിച്ച ,
കാമുകിക്കിന്നു നീ പകരമായി!
എന്തിനെന്നറിയാതെ പ്രണയിച്ചയെന്നെ നീ,
ഞാനാക്കി മാറ്റിയോരമ്മയായി.
എങ്ങനെ പ്രണയിക്കണമെന്നറിയാത്തൊരെന്നെയൊരു-
പ്രണയഗാനത്തിന്റെ രാഗമാക്കി.

ഇന്നും നിലയ്ക്കാതെ പെയ്യുന്ന പ്രണയമഴയില്‍ 
നനഞ്ഞു ഞാന്‍ , കുതിര്‍ന്നു നിന്നു.
ഇനിയെന്തു നല്‍ണമെന്നറിയാതെ നിന്നെനിക്കു നിന്‍ 
ജീവിതം മാത്രം ​ പകുതു നല്കി.
വീണ്ടുമെന്നില്‍‍ തളിരിട്ട പൂക്കളില്‍‍, വണ്ടുകള്‍ ,
ശ്രീ രാഗം മൂളുവാന്‍ വെമ്പി നിന്നു.